2010, മാർച്ച് 18, വ്യാഴാഴ്‌ച

ഭ്രൂണം

കഴിഞ്ഞ ബുധനാഴ്ച. ആദ്യത്തെ പിരീയീഡ്. എനിക്ക് 8Bയിലാണ് ക്ലാസ്. വിഷയം ഗണിതശാസ്ത്രം. ഞാനാക്ലാസിലെ ക്ലാസധ്യാപകന്‍ കൂടിയാണ്. ‘അനുപാതം’ എന്ന പാഠഭാഗത്തില്‍ നിന്നും ഒരു പ്രശ്നം കുട്ടികള്‍ക്ക് നല്‍കി. കണക്ക് ചെയ്യുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ദിമുട്ടുകള്‍ മനസിലാക്കുന്നതിന് വേണ്ടി ഞാനവര്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി. കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉത്തരം കാണാനുള്ള ശ്രമത്തിലാണ്. വിവിധ പ്രദേശങ്ങളിലെ വിത്യസ്ത വീടുകളില്‍ നിന്നും വരുന്ന നിഷ്കളങ്കരായ കുട്ടികള്‍, ഞാനെത്ര ഭാഗ്യവാനാണ്! അവരുടെ പ്രശ്നങ്ങള്‍ എന്റ്റേതുമാ‍കുന്ന നിമിഷങ്ങള്‍.  പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിയ ഒരു നിമിഷം, ഞാനറിയാതെ എന്റ്റെ ചിന്തകള്‍ അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ ഉടക്കി നിന്നു. അടുത്ത നിമിഷം ആരോ ഒരാള്‍ ആ വാര്‍ത്ത എന്റ്റെ ഇരു ചെവിയിലേക്കും ലൌഡ്സ്പീക്കര്‍ വെച്ച് വായിക്കാന്‍ തുടങ്ങി.
“പൊന്മല ഹൈസ്ക്കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന തസ്ലീനയുടെ മ്യതദേഹം സ്ക്കൂളിന് സമീപത്തെ വീടിന്റ്റെ ടെറസില്‍ ചാക്കില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തി. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.”
എന്റ്റെ അടിവയറ്റില്‍ നിന്നും എന്തോ ഒന്ന് ഉരുണ്ടു കയറി മുകളിലേക്ക് വരുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങി. അടുത്ത നിമിഷം വായും പൊത്തിപ്പിടിച്ച് ഞാന്‍ പുറത്തേക്കോടി. ആരെല്ലാമോ താങ്ങിപ്പിടിച്ച് എന്നെ സ്റ്റാഫ് റൂമിലെത്തിച്ചു. കുറച്ചു നേരം കിടന്നപ്പോള്‍ ആശ്വാസം തോന്നി. സ്റ്റാഫുകള്‍ കാര്യമന്വേഷിക്കാന്‍ തുടങ്ങി. ഞാനവരോട് എന്തു മറുപടി പറയാനാണ്! രാവിലെ കഴിച്ച ഭക്ഷണമായിരിക്കും കുഴപ്പകാരണമെന്ന നിഗമനത്തില്‍ അവര്‍ സ്വയം എത്തിച്ചേര്‍ന്നു.
“എനിക്കൊരു പെണ്‍കുഞ്ഞിനെ വേണം.”, ഭാര്യയുടെ ആഗ്രഹം.
മൂന്നാമതൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ഇപ്പോഴവള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. 6 മാസത്തിന് ശേഷം വരുന്ന ആ കുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍....ഈശ്വരാ, അവള്‍ വളര്‍ന്ന് വലുതാകുമ്പോള്‍....സ്ത്രീത്വത്തത്തിന്റ്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിതുടങ്ങുമ്പോള്‍....അവള്‍ക്ക് നേരെ നീണ്ടു വരുന്ന കഴുകക്കണ്ണുകള്‍...
വീണ്ടും അടിവയറ്റില്‍ നിന്ന് മഞ്ഞനിറത്തിലൊരു ദ്രാവകം വായിലൂടെ പുറത്തേക്ക് വന്നു. എനിയും വൈകാതെ ആശുപത്രിയില്‍ പോകാമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്റ്റെ അസുഖത്തിനുള്ള മരുന്ന് ഒരു ഡോക്ടര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് ഞാനവരെ എങ്ങിനെ ബോധ്യപ്പെടുത്തും. എന്റ്റെ വിഹ്വലതകള്‍ ഞാനാരോട് പറയും. എന്നെ ഭ്രാന്തനെന്ന് വിളിക്കില്ലെ! എന്റീശ്വരാ...

8 അഭിപ്രായങ്ങൾ:

  1. കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കല്ലേ മാഷേ. മനസ്സമാധാനം പോകും. നമുക്കാവുന്ന മുന്‍‌കരുതലുകള്‍ എടുക്കുക. കുട്ടികളെ അത് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക. 9 വയസ്സുള്ള ഒരു പെണ്‍കുട്ടി എനിക്കുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാതെ കാലം തിരക്കോടെ ഓടിക്കൊണ്ടിരിക്കുന്നു.
    കൊച്ചു കഥ നന്നായി മാഷെ.

    മറുപടിഇല്ലാതാക്കൂ
  3. oru pennkuttiye valarthuka ennathu keralathil oru valiya vevalathi aayi marikondirikkunnu.............

    മറുപടിഇല്ലാതാക്കൂ
  4. ഒരു കൊച്ചു ചെറുകഥ പക്ഷെ ആ കഥയിലെ വിഷയം അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. വളര്‍ന്ന് വരുന്ന രണ്ട് പെണ്‍കുട്ടികളുടെ ഉപ്പയായ എനിക്കത് മനസ്സിലാവുന്നു. !! ഒരു ഉള്‍കിടിലത്തോടെ വായിച്ചവസാനിപ്പിച്ചത്.!!

    മറുപടിഇല്ലാതാക്കൂ
  5. മനസ്സില് നന്മയുള്ളവര്ക്കേ ഇത്തരത്തില് വ്യസനിക്കാനാവൂ,
    നല്ലതുമാത്രം അനുഭവിക്കാനായി പ്രാര്ഥിക്കാം

    മറുപടിഇല്ലാതാക്കൂ