പത്ത്. കെ. ക്ലാസില്‍ ഗണിതാധ്യാപകന്‍ ത്രികോണമിതി എടുത്തുകഴിഞ്ഞപ്പോള്‍, പാഠഭാഗവുമായി ബന്ധപ്പെടുത്തി സ്കൂള്‍ കെട്ടിടത്തിന്റെ ഉയരം കാണുന്നതിനുള്ള ഒരു പ്രാക്ടിക്കല്‍ ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന് ആദ്യമായി ഓരോ കുട്ടിയും അവരവരുടെ ഉയരം അളന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. വീട്ടിലെത്തിയ രാമു നീളമളക്കാനുള്ള നാടയുമെടുത്ത് പറമ്പില്‍ കെട്ടിയിരിക്കുന്ന പോത്തിനടുത്തേക്ക് നടന്നു; പോത്തിന്റെ ഉയരമളക്കാന്‍. നിന്റെ മകന്‍ പോത്തുപോലെ വളര്‍ന്നെന്ന് അഛന്‍ അമ്മയോട് പറയുന്നത് അവനപ്പോഴും കേള്‍ക്കാമായിരുന്നു.
2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച
2013, സെപ്റ്റംബർ 11, ബുധനാഴ്‌ച
ശത്രുതയുടെ മനഃശാസ്ത്രം
മനുഷ്യപ്രകൃതിയനുസരിച്ച്
നോക്കിയാല്‍,
സ്ഥിരമായി
ഒരാള്‍ ശത്രുവോ മിത്രമോ
ആയിരിക്കില്ല.
കാലമാണ്
ശത്രുവിനേയും മിത്രത്തേയും
നിര്‍ണയിക്കുന്നത്.
ഇന്നത്തെ
എന്റെ ശത്രു നാളത്തെ എന്റെ
മിത്രമാകാം. അപ്പോഴാണ്
ജീവിതം ജീവസുറ്റതാകുന്നത്.
എത്രത്തോളം
നാം ഒരാളെ വെറുക്കുന്നുവോ
അത്രത്തോളം അയാള്‍ നമ്മുടെ
മനസില്‍ തെളിഞ്ഞിരിക്കും.
ശത്രുവിന്റെ
ദുര്‍ഗുണങ്ങള്‍ മാത്രം കാണാന്‍
താല്‍പര്യം കാണിക്കുമ്പോള്‍,
മിത്രത്തിന്റെ
സല്‍ഗുണങ്ങള്‍ മാത്രമായിരിക്കും
കാണുക.
ഒരു
ശത്രു, ശത്രുവല്ലാതാകുന്നതിന്
കൂടുതല്‍ സമയം വേണ്ടി വരുന്നില്ല.
ഏതൊരു
നിമിഷത്തിലും ശത്രു
മിത്രമായിത്തീരാം.
അതൊരു പക്ഷേ,
ഒരു ചെറു
പുഞ്ചിരിക്കുള്ള അത്രയും
സമയം മതിയാകും.
അല്ലെങ്കില്‍
ഒരു 'ഹായ്
' പറയാനുള്ള
അത്രയും സമയം. ആ
ഒരു നിമിഷം വെണ്ണ ഉരുകുന്ന
പോലെ നമ്മില്‍ നിന്നും ശത്രുത
ഉരുകിയൊലിച്ച് പോകുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)